ചൊക്‌ളി: മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് ബാങ്ക് അക്കൗണ്ടിലെ പണം നഷ്‌ടമായെന്ന് പരാതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്‌ഥനായ വിനോദ് കുമാറിന്റെ 6,12,000 രൂപയാണ് നഷ്‌ടമായത്. വിനോദ് കുമാറിന്റെ മകന്‍ ഫ്രീ ഫയര്‍ എന്ന ഗെയിം ഓണ്‍ലൈനായി കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തില്‍ എന്‍ട്രി ഫീസായി ചെറിയ തുക അടച്ചിരുന്നു. ഇതിനുശേഷമാണ് അക്കൗണ്ടിലെ ബാക്കി തുകയും നഷ്‌ടമായത്.
വീടുപണിക്കായി വിനോദ് കുമാര്‍ ലോണ്‍ എടുത്ത തുകയായിരുന്നു ഇത്. ജയിലിലെ വീവിങ് ഇന്‍സ്‌പെക്‌ടര്‍ ആണ് പന്ന്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം. വിനോദിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Read also: പ്രവേശനമില്ല; ഗിൽനെറ്റ് ബോട്ടുകൾ മീനുമായി മടങ്ങി ; കൊച്ചി ഹാർബർ പ്രതിസന്ധിയിൽ