ന്യൂഡെൽഹി: കശ്‌മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. കശ്‌മീരി പണ്ഡിറ്റുകൾ ധർണയിലാണെന്നും എന്നാൽ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും ഇദ്ദേഹം പരിഹസിച്ചു.
കശ്‌മീരിൽ കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്‌ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന് രാഹുൽ ഗാന്ധി തന്റെ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
कश्मीर में पिछले 5 महीनों में 15 सुरक्षाकर्मी शहीद हुए और 18 नागरिकों की हत्या कर दी गयी। कल भी एक शिक्षिका की हत्या कर दी गयी।
18 दिनों से कश्मीरी पंडित धरने पर हैं लेकिन भाजपा 8 साल का जश्न मनाने में व्यस्त है।
प्रधानमंत्री जी, ये कोई फ़िल्म नहीं, आज कश्मीर की सच्चाई है।
— Rahul Gandhi (@RahulGandhi) June 1, 2022
പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, കശ്‌മീരിന്റെ ഇന്നത്തെ യാഥാർഥ്യമാണ്; രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതേസമയം കശ്‌മീർ താഴ്‌വരയിലെ കുൽഗാം ജില്ലയിൽ അധ്യാപിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്‌ച പ്രതിഷേധം നടന്നിരുന്നു.
പ്രതിഷേധക്കാർ ഭരണകൂടത്തിന്റെ കോലം കത്തിക്കുകയും പാകിസ്‌ഥാനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ചൊവ്വാഴ്‌ചയാണ് 36 കാരിയായ രജനിബാല ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപികയുടെ പേര് ചോദിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തതെന്നും പറയപ്പെടുന്നു.