ആം ആദ്മിയുടെ ‘ഓക്‌സിമിത്ര’ കാമ്പയിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കും; കെജരിവാള്‍

By Staff Reporter, Malabar News
kejriwall-arvind
Ajwa Travels

മുംബൈ: ആം ആദ്മി പാര്‍ട്ടിയുടെ ‘ഓക്‌സിമിത്ര’ ക്യാമ്പയിന് കോവിഡിനിടയിലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈയിലെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തും കുടിയേറ്റക്കാരെ സഹായിച്ചും നിരവധി ആളുകള്‍ക്ക് സഹായം ആയിട്ടുണ്ട്. അതേസമയം ‘ഓക്‌സിമിത്ര’ കാമ്പയിനിലൂടെ നേരിട്ട് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറവുള്ള ഒരു വ്യക്തിക്ക് ഉടന്‍ സഹായം തേടണമെന്ന മുന്നറിയിപ്പ് നല്‍കുക വഴി ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് ശ്വാസകോശത്തിലെ കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളില്‍ ഒന്നായതിനാല്‍ തന്നെ ആം ആദ്മി പ്രവര്‍ത്തകര്‍ ഓരോ വീടുകളില്‍ നിന്നും ആളുകളുടെ ഓക്‌സിജന്റെ അളവ് പരിശോധിക്കും.

ഇത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാകാമെന്നും സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും ശ്രമങ്ങള്‍ ഉയര്‍ത്തുന്നതിന് ഉള്ള തങ്ങളുടെ മാര്‍ഗമാണെന്നും കെജരിവാള്‍ പറഞ്ഞു. കൂടാതെ ഡെല്‍ഹിയിലെ ജനങ്ങള്‍ കോവിഡിന് എതിരെ പോരാടാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയാണെന്നും അതാണ് മുംബൈയിലും ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തകര്‍ മുംബൈയില്‍ പതിനായിരത്തോളം പേരെ സന്ദര്‍ശിച്ചതായി ആണ് പാര്‍ട്ടി അവകാശപ്പെടുന്നത്. കൂടാതെ മുംബൈയിലെ എല്ലാ പോളിംഗ് ബൂത്ത് പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ‘ഓക്‌സിമിത്ര’ കേന്ദ്രം വേണമെന്നും കെജരിവാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE