പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ എത്തുന്നതും കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ 2 ദിവസത്തിനിടെ 2,000 ടൺ നെല്ലാണ് ജില്ലയിൽ സംഭരിച്ചത്. ഇതോടെ ജില്ലയിൽ നിന്നും ഇതിവരെ സംഭരിച്ച നെല്ല് 5,000 ടൺ ആയി ഉയർന്നു. ഇന്ന് മുതൽ പൂർണ തോതിൽ നെല്ലെടുക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി മഴയില്ലാത്ത സമയം പ്രയോജനപ്പെടുത്തി നെല്ല് സംഭരിക്കാൻ സപ്ളൈകോ മില്ലുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെയോടെ ജില്ലയിൽ മഴക്ക് ചെറുതായി ഉണ്ടായ ശമനം മൂലം വീടിനുള്ളിലും, മുറ്റത്തും, റോഡരികിലും ഒക്കെയായിട്ടാണ് കർഷകർ നെല്ലുണക്കിയത്. വെയിൽ ഉള്ള സമയത്ത് ശക്‌തമായ വെയിൽ ലഭിക്കുന്നതും നെല്ലുണക്കാൻ സഹായകരമാകുന്നുണ്ട്.
Read also: സംസ്‌ഥാനത്ത് മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്