കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഒന്‍പത് മാസത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
കാലതാമസം മൂലമാണ് മൂന്ന് മാസം മുമ്പ് ഇ. ശ്രീധരന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ മേല്‍നോട്ട ചുമതലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും താനും ഇന്ന് തന്നെ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാലം പൊളിച്ച് പണിയുന്നതിന്, നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിര്‍മിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത് വളഞ്ഞ വഴിയില്‍ കാര്യം സാധിക്കാനാണ് എന്നായിരുന്നു കിറ്റ്‌കോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ പാലം ഭാരപരിശോധനക്ക് വിധേയമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒപ്പം നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കാനുള്ള അനുമതിയും സുപ്രീംകോടതി നല്‍കുകയായിരുന്നു. ആര്‍.എഫ്. നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.
Related News: പാലാരിവട്ടത്ത് പുതിയ പാലം പണിയാൻ സുപ്രീംകോടതി ഉത്തരവ്