എറണാകുളം : ഒടുവില്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍ എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പാലം ഭാരപരിശോധനക്ക് വിധേയമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒപ്പം നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കാനുള്ള അനുമതിയും സുപ്രീംകോടതി നല്‍കി.
പാലം അഴിമതിയെ പറ്റി കോടതി ചര്‍ച്ച ചെയ്‌തില്ല. പാലം പുതുക്കി പണിയുന്ന കാര്യത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നത്. ഭാരപരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ബോധ്യമായതോടെയാണ് പാലം പൊളിച്ചു പണിയാനുള്ള അനുമതി നല്‍കിയത്. വൈറ്റില-കുണ്ടന്നൂര്‍ പാലം ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യുന്ന സാഹചര്യത്തില്‍ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പൊളിച്ചു പണിതാല്‍ പാലത്തിന് നൂറ് വര്‍ഷത്തെ ആയുസ് ഉണ്ടാകുമെന്ന് ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതും കോടതി പരിഗണിച്ചിട്ടുണ്ട്.
Read also : പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ