ചണ്ഡീഗഢ്: സംസ്‌ഥാനത്തെ ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ഡോ അംബേദ്‌കർ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വാൽമീകി ജയന്തിയോട് അനുബന്ധിച്ചാണ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. വാൽമീകി മഹർഷിയുടെ ഓർമ്മക്കായി നൽകുന്ന 50 കോടിയുടെ പദ്ധതിക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെയാണ് പഞ്ചാബ് പദ്ധതി നടപ്പാക്കുന്നത്. ഫീസിൽ 100 ശതമാനം ഇളവ് നൽകുന്ന പദ്ധതി, മൂന്നുലക്ഷത്തോളം ദളിത് വിദ്യാർഥികൾക്ക് പ്രയോജനകരമാകും. സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്കും പദ്ധതി പ്രയോജനപ്പെടും. സംസ്‌ഥാന സർക്കാരിന്റെ സബ്‌സിഡി വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനാലാണ് ഇത്. പുസ്‌തകങ്ങളും യൂണിഫോമും വാങ്ങുന്നതിനായി വിദ്യാർഥികൾക്ക് മാസത്തിൽ പ്രത്യേക അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: സ്‍ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ കേസ്