തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വ്യാഴാഴ്‌ച നിയമസഭ ചേരാനാണ് അനുമതി. സ്‌പീക്കറുമായുള്ള ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ സ്‌പീക്കറോട് ഇക്കാര്യത്തിലുള്ള അതൃപ്‌തി അറിയിച്ചിരുന്നു.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ പ്രതിപക്ഷ പിന്തുണയോടെ സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിനായി സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി. സംഭവത്തില്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ സമ്മേളനത്തിന് അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച സാഹചര്യത്തിലാണ് ഗവര്‍ണറുടെ അനുമതി.
Read also: മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയൽക്കാരൻ; മദ്യലഹരിയിലെന്ന് വിശദീകരണം