തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ ആണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണ് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. തെറ്റായ കീഴ് വഴക്കത്തിന് കൂട്ടു നിന്നുവെന്ന അപഖ്യാതി സഭക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്‌തമാക്കി.
അതേസമയം പ്രതിപക്ഷം പ്രമേയത്തെ ശക്‌തമായി എതിർത്ത് രംഗത്തെത്തി. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ സഭക്ക് അധികാരമില്ലെന്നും സഭയിൽ സമർപ്പിച്ചാൽ റിപ്പോർട് പബ്ളിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും വിഡി സതീശൻ പറഞ്ഞു.
മാത്രവുമല്ല കോടതി വിധി നിരാകരിക്കുന്ന പ്രമേയം പാസാക്കാൻ കഴിയുമോ എന്നും പ്രമേയം പാസാക്കാൻ സഭക്ക് എന്ത് അധികാരമാണെന്നും വിഡി സതീശൻ ചോദിച്ചു. കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു