കോഴിക്കോട്: മാലാപ്പറമ്പിൽ പൈപ്പ് പൊട്ടി ഒന്നര ദിവസത്തോളം വെള്ളം പാഴായി. റോഡുപണിക്കിടെ പൊട്ടിയ പൈപ്പ് ജല അതോറിറ്റി നന്നാക്കിയില്ല. ഓഫിസിൽ നേരിട്ട് പോയി പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ 150ഓളം വീടുകളിൽ ഇന്നലെ രാവിലെ മുതൽ വെള്ളമില്ല. ദേശീയപാതയുടെ വീതി കൂട്ടുന്ന പണികൾക്കിടെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പിന്റെ വാൽവ് അടക്കണമെന്ന് ദേശീയപാത അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്നാണ് നാട്ടുകാർ ജല അതോറിറ്റിയെ സമീപിച്ചത്. എന്നാൽ, നിരവധി തവണ ഓഫിസിൽ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ജല അതോറിറ്റി കരാർ നൽകിയ ഒരു പ്‌ളംബർ എത്തി വാൽവ് അടച്ചത്. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്ന് അനാസ്‌ഥ ഉണ്ടായെന്നും നേരിട്ട് ഒരു ഇടപെടലും നടത്തിയില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Also Read: ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതി പിടിയിൽ