പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌ത ഷൊർണ്ണൂർ എംഎൽഎ പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഐഎം സംസ്‌ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട് സംസ്‌ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കും. തീരുമാനം നടപ്പിലാവാൻ സംസ്‌ഥാന കമ്മറ്റിയുടെ അംഗീകാരം വേണം. 2018 നവംബറിലാണ് പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി ലഭിക്കുന്നത്. പരാതി രണ്ടംഗ കമ്മീഷനെ വെച്ച് അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പികെ ശശിക്ക് ലഭിച്ചു.
സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്റ്റംബറില്‍ അദ്ദേഹത്തെ ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നുവെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.
National News: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ