മോസ്‌കോ: സൈബീരിയയില്‍ 13 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം കാണാതായതായി റിപ്പോര്‍ട്. വ്യോമനിരീക്ഷണ വിഭാഗം ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
സൈബീരിയന്‍ പ്രദേശമായ ടോംസ്‌കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ആശയ വിനിമയം നഷ്‌ടമായതെന്നാണ് വിവരം. അതേസമയം വിമാനത്തില്‍ 17 പേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
അടുത്തിടെ കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെട്രോപാവ്‌ളോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തില്‍ നിന്ന് പലാനയിലേക്ക് പോകുമ്പോൾ ആയിരുന്നു അന്റോനോവ് എന്‍-26 എന്ന വിമാനം അപകടത്തില്‍ പെട്ടത്.
Most Read: പ്രമുഖ ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു