ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ നിന്നും ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്‌ഘാടനം ചെയ്തു. കാർഷികരംഗത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി രാജ്യത്ത് വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും, മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
പിഎം കിസാൻ പദ്ധതിയിലുൾപ്പെട്ട എട്ടര കോടി കർഷകർക്കുള്ള ആറാം ഘഡുവായി ആകെ 17,000 കോടി രൂപയും ഇന്നലെ വിതരണം ചെയ്തു.
വിഡിയോ കോൺഫറൻസിങ് മുഖേന നിർവഹിച്ച ഉദ്ഘാടനത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരുമായി പ്രധാനമന്ത്രി സംബന്ധിച്ചു.
പദ്ധതിയുടെ ആദ്യ ഘഡുവായ 1,000 കോടിരൂപ 2,280 കർഷകർക്കായി വീതിച്ചു നൽകി. വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് പണം നൽകുന്നത്.
ഒരു മാസം മുൻപ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി 30 ദിവസങ്ങൾകൊണ്ട് യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം വിഡിയോ കോൺഫെറൻസിലൂടെ കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പ്രാഥമിക കാർഷികോത്പന്ന ക്രെഡിറ്റ് സംഘങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദർ സിംഗ് തോമർ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരണം രേഖപ്പെടുത്തുക
അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.