ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള നഗലാപുരത്ത് പടക്ക നിർമാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പടക്ക നിർമാണ ശാലയുടെ ഉടമയായ കളത്തൂർ സ്വദേശി മുരുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഇയാളെ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.
തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കാതെ പടക്ക നിർമാണശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമക്കെതിരെ പോലീസ് കേസെടുത്തത്. നൂറിലധികം പേരാണ് ഇവിടെ ജോലി ചെയ്‌തിരുന്നത്. പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ളൻഡിങ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഇന്നലെ രാവിലെയോടെയാണ് പടക്ക നിർമാണശാലയിൽ അപകടം ഉണ്ടായത്. തുടർന്ന് നഗലാപുരം സ്വദേശികളായ 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ ആളുകളിൽ 8 പേരുടെ നില ഗുരുതരമാണ്.
Read also: കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം