ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിമരുന്ന് നിർമിക്കാൻ രാസവസ്‌തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കെട്ടിടം പൂർണമായും തകർന്നു.
സംഭവത്തിൽ ഏഴായിരംപണ്ണെ പോലീസ് കേസെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
പുതുവർഷ ദിനത്തിൽ വിരുദുനഗർ ജില്ലയിൽ തന്നെ മറ്റൊരു പടക്കശാലയിൽ സ്‌ഫോടനം നടന്നിരുന്നു. നാലുപേർക്കാണ് അന്ന് ജീവൻ നഷ്‌ടമായത്.
Most Read: ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ