തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്ക് അശ്ളീലച്ചുവയുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷൻ എംഡി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്‍ത്രീത്വത്തെ അപമാനിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്ന് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ആഴക്കടല്‍ മൽസ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശാന്തിന്റെ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെപി പ്രവിതയ്‌ക്ക് അശ്ളീലച്ചുവയുള്ള ഇമോജികൾ മറുപടി അയച്ചെന്നാണ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ പ്രശാന്തിന്റെ മൊബൈലില്‍ നിന്ന് മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്ക് മെസേജ് അയച്ചതെന്ന് താൻ ആണെന്നായിരുന്നു പ്രശാന്ത് ഐഎഎസിന്റെ ഭാര്യ ലക്ഷ്‍മി പ്രശാന്തിന്റെ വാദം.
Read also: കർണാലിൽ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ഭരണകൂടം