ആലപ്പുഴ: ആലപ്പുഴ നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം നിർത്തലാക്കി പ്രസാർ ഭാരതി. 1971 മുതൽ കേരളത്തിലെ ശ്രോതാക്കൾ കേട്ടുശീലിച്ച സ്വരമാണ് വിസ്‌മൃതിയിലാകുന്നത്.
200 കിലോവാട്ട് പ്രസാരണിയുടെ പ്രവർത്തനം നിർത്തലാക്കി യന്ത്രസാമഗ്രികൾ മറ്റു ആകാശവാണി കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദ്ദേശം. ഇതോടെ ആലപ്പുഴയുടെയും അതുപോലെ തന്നെ മലയാളികളുടെയും ചരിത്രമാണ് ഇല്ലാതാകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്‌നാട്ടിലെ തിരുനെൽവേലി വരെയുമാണ് ആലപ്പുഴ നിലയത്തിന്റെ സംപ്രേക്ഷണ പരിധി.
Read also: പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്
വയലും വീടും, കണ്ടതും കേട്ടതും, മഹിളാലയം, കൃഷിപാഠം, പ്രഭാതഭേരി, ശബ്‌ദരേഖ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഓർമ്മയാകുന്നത്. സ്വന്തം പരിപാടികൾ ഇല്ലാത്ത ആലപ്പുഴ നിലയം തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികളായിരുന്നു സംപ്രേക്ഷണം ചെയ്‌തിരുന്നു. ഇനി ആലപ്പുഴ എഫ്എം നിലയത്തിന് ചെറിയ ചുറ്റളവിൽ മാത്രമേ പരിപാടി നടത്താൻ സാധിക്കുകയുള്ളു. എന്നാൽ നിലയം അടച്ചുപൂട്ടിയതിന് വിവിധ ഇടങ്ങളിൽ നിന്നായി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അതിനിടെ പ്രക്ഷേപണ നിലയം അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്‌ചത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. കേന്ദ്രം അടച്ചു പൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് എഎം ആരിഫ് എംപി അറിയിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
Read also: വയലപ്ര പാര്‍ക്ക് വീണ്ടും തുറന്നു; 2 മണി മുതല്‍ 7 മണി വരെ പ്രവേശനം