വയറു വേദനയെ തുടര്‍ന്ന് ചികിൽസക്കെത്തിയ ഗര്‍ഭിണി മരിച്ചു

By Team Member, Malabar News
Malabarnews_pregnant woman died
Representational image
Ajwa Travels

കോഴിക്കോട് : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 6 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തോട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വളയം മരാങ്കണ്ടി സ്വദേശിനിയായ രേഷ്‌മ(36)യാണ് മരിച്ചത്. നാദാപുരം ബസ് സ്‌റ്റാന്റിന് സമീപത്തെ ബോംബൈ എംബ്രോഡറിയില്‍ ജീവനക്കാരനായ കെടി അശോകന്റെ ഭാര്യയാണ് മരിച്ച രേഷ്‌മ.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. എന്നാല്‍ അവിടെ നിന്നും മതിയായ ചികില്‍സ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടം നടപടികള്‍ കഴിഞ്ഞതിന് ശേഷം ഇന്ന് വളയത്ത് മൃതദേഹം സംസ്‌കരിക്കും.

Read also : ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE