കോഴിക്കോട് : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 6 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തോട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വളയം മരാങ്കണ്ടി സ്വദേശിനിയായ രേഷ്‌മ(36)യാണ് മരിച്ചത്. നാദാപുരം ബസ് സ്‌റ്റാന്റിന് സമീപത്തെ ബോംബൈ എംബ്രോഡറിയില്‍ ജീവനക്കാരനായ കെടി അശോകന്റെ ഭാര്യയാണ് മരിച്ച രേഷ്‌മ.
വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. എന്നാല്‍ അവിടെ നിന്നും മതിയായ ചികില്‍സ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടം നടപടികള്‍ കഴിഞ്ഞതിന് ശേഷം ഇന്ന് വളയത്ത് മൃതദേഹം സംസ്‌കരിക്കും.
Read also : ഹത്രസ് കുടുംബം വീട്ടുതടങ്കലിൽ; സുരക്ഷ ഉറപ്പാക്കണമെന്ന് പൗരാവകാശ സംഘടന