ലഖ്‌നൗ: യുപിയിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം വീട്ടുതടങ്കലിന് സമാനമായ അവസ്‌ഥയിലെന്ന് പൗരാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ).
Also Read: വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ
ഈ കുടുംബത്തിന് പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും സിആർപിഎഫ് സുരക്ഷ പിൻവലിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇവരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് പിയുസിഎൽ പ്രവർത്തകർ പറയുന്നു. നിർഭയ ഫണ്ട് വഴി സർക്കാർ ഹത്രസ് കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്ന് പിയുസിഎൽ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലാതെ തിടുക്കത്തിൽ സംസ്‌കരിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കണമെന്നും സംഘടനാ അംഗങ്ങളായ കമൽ സിങ്, ഫർമാൻ നഖ്വി, അലോക് ശശികാന്ത്, കെബി മൗര്യ എന്നിവർ ആവശ്യപ്പെട്ടു.
ഒക്‌ടോബർ 27 ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പെൺകുട്ടിയുടെ കുടുംബത്തിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് നിർദേശിച്ചത്. ഇതിനെ തുടർന്നാണ് 80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്