മുംബൈ: വീട്ടിൽ കഞ്ചാവ് കണ്ടത്തിയതിനെ തുടർന്ന് ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കുറഞ്ഞ അളവിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിനെ തുടന്ന് ഭാരതി സിങ്ങിനെയും ഭർത്താവ് ഹാർഷ് ലിംബാച്ചിയേയും എൻസിബി ചോദ്യം ചെയ്‌തു. ഇതിനെ പിന്നാലെയാണ് ഇരുവരുടെയും അറസ്‌റ്റ്. ഭാരതിയും ഭർത്താവും നിരോധിത ലഹരി മരുന്നുകൾ ഉപയോഗിക്കാറുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എൻസിബി വീട്ടിൽ പരിശോധന നടത്തിയത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു മയക്കുമരുന്ന് ഇടപാടുകാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭാരതി സിങ്ങിന്റെ പേര് ഉയർന്നുവന്നതെന്നാണ് സൂചനകൾ. മുംബൈയിലെ വീട്ടിൽ നടന്ന പരിശോധനയിലാണ് ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. മുംബൈയിലെ മറ്റു രണ്ട് സ്‌ഥലങ്ങളിലും പരിശോധന നടത്തിയതായി എൻസിബി അറിയിച്ചു.
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബോളിവുഡിലെ ലഹരിമരുന്ന് മാഫിയയിലേക്ക് നീളുന്നതിനിടെയാണ് ഭാരതിയുടെ അറസ്‌റ്റ്. നേരത്തെ ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വീട്ടിലും എൻസിബി റെയ്‌ഡ് നടത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
Read also: കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്‌റ്റിൽ