മുംബൈ: ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി. അനില്‍ ദേശ്‌മുഖ് രാജിവെക്കേണ്ടതില്ലെന്ന എന്‍സിപിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
അംബാനിയുടെ വസതിക്ക് മുൻപിലെ സ്‌ഫോടക വസ്‌തുവുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായ പോലീസ് ഉദ്യോഗസ്‌ഥന്‍ സച്ചിന്‍ വാസെയോട്, എല്ലാ മാസവും ബാറുകളില്‍ നിന്ന് 100 കോടി രൂപ പിരിക്കാന്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബിര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നത്.
അതേസമയം ആഭ്യന്തരമന്ത്രിക്കെതിരെ ഉണ്ടായ കോഴ ആരോപണം മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനുളളില്‍ വിളളല്‍ വീഴ്‌ത്തിയിട്ടുണ്ട്. സംസ്‌ഥാന സര്‍ക്കാരിനുളള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Read Also: ഭീമ കൊറഗാവ് കേസ്; സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി