ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.
വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. ഹരജിയിൽ വാട്‌സാപ്പിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. അതേസമയം, പുതിയ സ്വകാര്യതാ നയം ഇന്ത്യക്ക് മാത്രമാണ് ബാധകം എന്ന വാർത്തകൾ വാട്‌സാപ് നിഷേധിച്ചു.
യൂറോപ്പ് ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങൾക്കും പുതിയ നയം ബാധകമാണെന്നും യൂറോപ്പിന് ഡാറ്റ പ്രൈവസിയുടെ കാര്യത്തിൽ പ്രത്യേക നിയമം ഉള്ളതിനാലാണ് ഒഴിവാക്കിയതെന്നും വാട്‌സാപ് വ്യക്‌തമാക്കി. യൂറോപ്പിനെ പോലെ ഇന്ത്യയും നിയമ നിർമാണം നടത്തുകയാണെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും വാട്‌സാപ് കോടതിയെ അറിയിച്ചു.
Also Read: സർക്കാർ തൊഴിൽ രഹിതരെ വെല്ലുവിളിക്കുന്നു; രമേശ് ചെന്നിത്തല