ലഖ്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്‌മ ഉയർത്തി കാണിക്കാൻ യുവാക്കളോട് പ്രിയങ്ക ആഹ്വാനം ചെയ്‌തു. അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടുവെന്നും നാല് കോടി ആളുകൾ ജോലിയിൽ പ്രതീക്ഷ കൈവിട്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“യുവാക്കളേ, ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ യഥാർഥ അജണ്ട, ഇതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുക, നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് നിങ്ങളുടെ വോട്ടിന്റെ ശക്‌തി ഉപയോഗിച്ച് ഉചിതമായ മറുപടി നൽകുക,”-പ്രിയങ്ക ഗാന്ധി പറഞ്ഞു.
അഞ്ച് വർഷത്തിനിടെ യുപിയുടെ വിദ്യാഭ്യാസ ബജറ്റ് യോഗി വൻതോതിൽ വെട്ടിക്കുറച്ചെന്നും, ആവശ്യമായ ബജറ്റ് ലഭിച്ചിരുന്നു എങ്കിൽ യുവാക്കൾക്ക് പുതിയ സർവകലാശാലകൾ, ഇന്റർനെറ്റ്, സ്‌കോളർഷിപ്പ്, ലൈബ്രറി, ഹോസ്‌റ്റൽ എന്നീ സൗകര്യങ്ങൾ ലഭിക്കുമായിരുന്നു എന്നും മറ്റൊരു ട്വീറ്റിൽ പ്രിയങ്ക കൂട്ടിച്ചേർത്തു.
Read also: ഭഗവന്ദ് മൻ; പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി