ടെൽഅവീവ്: പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ച ഐറിഷ് എഴുത്തുകാരിയുടെ പുസ്‌തകങ്ങള്‍ക്ക് ഇസ്രയേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ രചനകള്‍ ഇനി ഇസ്രയേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രയേലി പുസ്‌തക ശാലകളാണ് തീരുമാനം എടുത്തത്.
സാലി റൂനിയുടെ രചനകള്‍ ഹീബ്രു ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യാനുള്ള ഇസ്രായേലി പ്രധസാധകരുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് ബിബിസി റിപ്പോര്‍ട് ചെയ്‌തു.
പലസ്‌തീനികള്‍ക്ക് എതിരായ ഇസ്രായേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് സാലി റൂനി പുസ്‌തകങ്ങളുടെ വിവര്‍ത്തനത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രമുഖ ഇസ്രായേലി പുസ്‌തകശാലകളായ സ്‌റ്റിമാത്‌സ്‌കി, സോമെത് സെഫാറിം എന്നീ സ്‌ഥാപനങ്ങളാണ് റൂനിയുടെ പുസ്‌തകങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനം എടുത്തത്.
ഇസ്രായേലിലുടനീളം 200 പുസ്‌തകശാലകളുള്ള വമ്പന്‍ സ്‌ഥാപനങ്ങളാണ് ഇവ. തങ്ങളുടെ കടകളിലും ഓണ്‍ലൈന്‍ സ്‌ഥാപനങ്ങളിലും റൂനിയുടെ രചനകൾ ഉണ്ടാവില്ലെന്ന് ഇരു പുസ്‌തക ശാലകളും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Read Also: ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്