പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്

By Staff Reporter, Malabar News
irish-writer-sally-rooney
സാലി റൂനി
Ajwa Travels

ടെൽഅവീവ്: പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ച ഐറിഷ് എഴുത്തുകാരിയുടെ പുസ്‌തകങ്ങള്‍ക്ക് ഇസ്രയേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ രചനകള്‍ ഇനി ഇസ്രയേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രയേലി പുസ്‌തക ശാലകളാണ് തീരുമാനം എടുത്തത്.

സാലി റൂനിയുടെ രചനകള്‍ ഹീബ്രു ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യാനുള്ള ഇസ്രായേലി പ്രധസാധകരുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് ബിബിസി റിപ്പോര്‍ട് ചെയ്‌തു.

പലസ്‌തീനികള്‍ക്ക് എതിരായ ഇസ്രായേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് സാലി റൂനി പുസ്‌തകങ്ങളുടെ വിവര്‍ത്തനത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രമുഖ ഇസ്രായേലി പുസ്‌തകശാലകളായ സ്‌റ്റിമാത്‌സ്‌കി, സോമെത് സെഫാറിം എന്നീ സ്‌ഥാപനങ്ങളാണ് റൂനിയുടെ പുസ്‌തകങ്ങള്‍ വില്‍ക്കില്ലെന്ന തീരുമാനം എടുത്തത്.

ഇസ്രായേലിലുടനീളം 200 പുസ്‌തകശാലകളുള്ള വമ്പന്‍ സ്‌ഥാപനങ്ങളാണ് ഇവ. തങ്ങളുടെ കടകളിലും ഓണ്‍ലൈന്‍ സ്‌ഥാപനങ്ങളിലും റൂനിയുടെ രചനകൾ ഉണ്ടാവില്ലെന്ന് ഇരു പുസ്‌തക ശാലകളും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Read Also: ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE