ലഖ്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജാപതിയുടെയും കുടുംബാംഗങ്ങളുടെയും 55 കോടിയിലധികം വിലമതിക്കുന്ന വസ്‌തുക്കളും 50ഓളം ബാങ്ക് അക്കൗണ്ടുകളും ജപ്‌തി ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ മന്ത്രിസഭയിലെ അംഗമായിരുന്നു ഇദ്ദേഹം.
മൊത്തം 3.5 കോടി ബാലന്‍സുള്ള 57 ബാങ്ക് അക്കൗണ്ടുകളും 33.45 കോടി രൂപ വിലമതിക്കുന്ന 60 സ്‌ഥാവര വസ്‌തുക്കളും താല്‍ക്കാലികമായി ജപ്‌തി ചെയ്‌തെന്നാണ് ഇഡിയുടെ ലഖ്‌നൗ സോണല്‍ ഓഫീസ് അറിയിച്ചത്. പ്രജാപതിയുടെ കുടുംബാംഗങ്ങള്‍, ബിനാമികള്‍, മക്കള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ എന്നിവയിലൂടെ ഭീമമായി സ്വത്തുക്കള്‍ സ്വരൂപിച്ചു എന്നാണ് ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
Read also: ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന ഇഡി ആവശ്യം; ഇന്ന് വീണ്ടും വാദം കേൾക്കും