കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
മമതാ ബാനർജിക്ക് പരിക്കേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്‌റ്ററുകൾ നന്ദിഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പ്രചാരണരംഗത്ത് തിരിച്ചെത്തും. കൊൽക്കത്തയിലെ ഗാന്ധിമൂർത്തിയിൽ നിന്ന് ഹാസ്രയിലേക്ക് അഭിഷേക് ബാനർജി നടത്തുന്ന തിരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കും. വീൽചെയറിൽ ഇരുന്നാകും മമത പ്രചാരണം നടത്തുക.
Read also: ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും