4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ജനുവരി 4ആം തീയതി നടക്കുന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കനത്ത മഴയിലും, കൊടും തണുപ്പിലും സമരഭൂമിയില്‍ കര്‍ഷകര്‍ വലയുമ്പോഴും സമരവീര്യം ഒട്ടും ചോരാതെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം ചെയ്യുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസവും ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ കൊടും തണുപ്പ് മൂലം ഒരു കര്‍ഷകന്‍ മരിച്ചു. 57കാരനായ കര്‍ഷകനാണ് കൊടുത്തണുപ്പിനെ തുടര്‍ന്ന് മരിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളുടെ സമരം ഇപ്പോള്‍ 38ആം ദിവസത്തിലാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരിക എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. അതിനൊപ്പം തന്നെ സര്‍ക്കാര്‍ അഹങ്കാരം വെടിയാന്‍ തയ്യാറാകണമെന്നും കര്‍ഷകര്‍ വ്യക്‌തമാക്കി. ജനുവരി 4ന് സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ശക്‌തമായ സമരമുറകള്‍ തീര്‍ക്കാനാണ് തീരുമാനം.

അടുത്ത ചര്‍ച്ചയിലും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ 6ആം തീയതി ഡെല്‍ഹിയിലേക്ക് ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്നും, വരുന്ന റിപ്പബ്ളിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്‌ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം ഡല്‍ഹിയിലേക്ക് നീങ്ങുമെന്നും, റിപ്പബ്ളിക് ദിനത്തിന് മുന്‍പായി ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം ഡെല്‍ഹിക്കുള്ളിലേക്ക് കടക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഇതിലൂടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യം വെക്കുന്നത്.

Read also : 24 മണിക്കൂറിനിടെ പാകിസ്‌ഥാനില്‍ 80 കോവിഡ് മരണങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE