തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ. താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്‌ചാത്തലത്തിലായിരുന്നു ഉദ്യോഗാർഥികളുടെ പ്രതികരണം.
നിലവിലെ റാങ്ക് ലിസ്‌റ്റിൽ നിന്നും അഞ്ചിലൊരാളെ എങ്കിലും നിയമിക്കണം. താൽക്കാലികരെ ഇനി സ്‌ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ ഇതിലൂടെ വഴി ഒരുക്കണമെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, താൽക്കാലികരെ സ്‌ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവെച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും സമരക്കാർ വ്യക്‌തമാക്കി.
കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെയും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി സർക്കാർ നിർത്തിവെച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടി വിവാദമായ സാഹചര്യത്തിലായിരുന്നു സർക്കാർ തീരുമാനം. മൂന്നുമണിക്കൂർ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇതുവരെ നടത്തിയ സ്‌ഥിരപ്പെടുത്തൽ നടപടികൾ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ യോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്‌ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിച്ചു.
Read also: ഗവർണർ ഒപ്പുവച്ചു; കർണാടകയിൽ സമ്പൂർണ ഗോവധ നിരോധനം പ്രാബല്യത്തിൽ