ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് പാരിസിലേക്കുള്ള യാത്രക്കാണ് വിലക്കേര്‍പ്പെടുത്തിയത്. യാത്രവിലക്കിന്റെ കാരണം വ്യക്‌തമാക്കിയിട്ടില്ലെന്നാണ് സേനയുടെ പ്രതികരണം.
പാരീസില്‍ നടക്കുന്ന പുസ്‌തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പങ്കെടുക്കാനായി പുറപ്പെടാനാണ് സന ഇര്‍ഷാദ് മട്ടു ഡെൽഹിയിലെത്തിയത്. എന്നാൽ അധികൃതർ യാത്ര തടയുകയായിരുന്നു. തന്റെ കൈയ്യിൽ ഫ്രഞ്ച് വിസ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ യാത്ര തടയുകയായിരുന്നു എന്നും സന വ്യക്‌തമാക്കി. ട്വിറ്ററിലൂടെയാണ് സന്ന വിവരം വെളിപ്പെടുത്തിയത്.
‘അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നെ തടയാന്‍ എസ്എസ്‌പിസിഐഡിയില്‍ നിന്നോ കശ്‌മീരിലെ അത്തരത്തിലുള്ള ഏതോ ഉദ്യോഗസ്‌ഥനില്‍ നിന്നോ വിവരങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്; സന ട്വിറ്ററില്‍ കുറിച്ചു. തനിക്കെതിരെ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എഫ്ഐആറോ അത്തരത്തിലുള്ള ഒന്നുമില്ലെന്നും ആയിരുന്നു അവരുടെ മറുപടിയെന്നും സന പറഞ്ഞു,’
അതേസമയം അന്താരാഷ്‌ട്ര യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇര്‍ഷാദ് മട്ടുവിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സനയ്‌ക്ക് 2022 മേയിലാണ് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലായിരുന്നു അവാര്‍ഡ്. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. അന്തരിച്ച പ്രമുഖ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്‌നാന്‍ ആബിദി എന്നിവരുള്‍പ്പടെയുള്ള റോയിട്ടേഴ്‌സ് ടീമുമായാണ് സന അവാര്‍ഡ് പങ്കിട്ടത്.
Most Read: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്