ചണ്ഡീഗഢ്: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേഗം അതിർത്തിയിലേക്ക് മടങ്ങാൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിംഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടിയിരുന്നു. ഉച്ചയോടെയാണ് ഡൽഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്‌ടർ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി.
പൊലീസ് സ്‌ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. അക്ഷരാര്‍ഥത്തില്‍ തെരുവു യുദ്ധമായി മാറുകയായിരുന്നു സമരം. കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡെൽഹി പൊലീസ് റോഡുകളും അതിർത്തികളും അടക്കുകയും ഇന്റർനെറ്റ് സംവിധാനം ഒഴിവാക്കുകയും ചെയ്‌തിരുന്നു.
Read Also: ഇന്റലിജൻസ് സമ്പൂർണ പരാജയം, സർക്കാർ എന്താണ് ചെയ്യുന്നത്?; സഞ്‌ജയ് റാവത്ത്