ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്‌ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി.
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. കരാര്‍, പബ്ളിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കി.
Read also: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും