സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി

By Staff Reporter, Malabar News
racism against indian players
Ajwa Travels

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‍റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണ് ഒരിക്കല്‍ കൂടി വംശീയാധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്താക്കി. മല്‍സരത്തിന്റെ നാലാം ദിനത്തില്‍ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. നേരത്തെ മുഹമ്മദ് സിറാജിനെ കൂടാതെ ജസ്‌പ്രീത് ബുംറക്കു നേരെയും ഓസ്‌ട്രേലിയന്‍ ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു.

മല്‍സരത്തിന്റെ നാലാം ദിനത്തിനിടെ കാമറൂണ്‍ ഗ്രീനിനെതിരെ ബോള്‍ ചെയ്‌ത് ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് സിറാജിന് നേരെ കാണികളില്‍ ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സിറാജ് അറിയിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇക്കാര്യം ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കുക ആയിരുന്നു. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ആറ് ആരാധകരെ ഗാലറിയില്‍നിന്ന് ഇറക്കിവിടുകയും ചെയ്‌തു.

മൂന്നാം ദിനത്തിനിടയിലും മുഹമ്മദ് സിറാജിനെതിരേ ഓസ്‌ട്രേലിയന്‍ ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. ബുംറയും സിറാജിനോടൊപ്പം അന്ന് വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിനു പരാതി നല്‍കുകയും പരാതിയുടെ അടിസ്‌ഥാനത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.

അതേസമയം വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ പ്രതികരിച്ചു. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും (സിഎ) ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ വ്യക്‌തമാക്കി.

Read Also: ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE