വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷം; ജോ ബൈഡൻ

By Desk Reporter, Malabar News
Russia-Ukraine war: India did not react strongly; U.S.
Ajwa Travels

അറ്റ്‌ലാന്‍ഡ: ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ യുഎസില്‍ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അമേരിക്കയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പാശ്‌ചാത്തലത്തിലാണ് ബൈഡന്‍ വംശീയതയെ വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയത്.

ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്‌ച നടത്തി. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വര്‍ഗീയതക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്‌ദമായിക്കൂടായെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോംഗ് എന്ന 22കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മസാജ് പാര്‍ലറുകളില്‍ തോക്കുമായെത്തിയ യുവാവ് മുന്നില്‍കണ്ടവരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്‌ത്രീകളാണ്.

അറ്റ്‌ലാന്‍ഡ വെടിവെപ്പിനെയും അമേരിക്കയിലെ വംശീയതയേയും വിമര്‍ശിച്ച് വൈസ് പ്രസിഡണ്ട് കമല ഹാരിസും രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല ഹാരിസ് അഭിപ്രായപ്പെട്ടത്.

Also Read:  റിപ്പ്ഡ് ജീന്‍സ് വിവാദം; പ്രസ്‌താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE