ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി വെളിപ്പെടുത്തൽ. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഫോൺ ചോർത്തൽ വിവാദത്തെ തുടർന്ന് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്‌തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരൻമാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്‌ഞാബദ്ധമാണ് എന്നും സർക്കാർ വിശദീകരിച്ചു.
Read also: കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു