ന്യൂഡെൽഹി: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ഹരജികളിൽ വാദം കേൾക്കുന്നത് വെളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇതിനിടെ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകൾ അന്വേഷിക്കാൻ നിയോഗിച്ച വിദഗ്‌ധ സമിതി സുപ്രീം കോടതിൽ ഇടക്കാല റിപ്പോർട് സമർപ്പിച്ചു. പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്.
ജസ്‌റ്റിസ് ആർവി രവീന്ദ്രൻ അധ്യക്ഷനായ വിദഗ്‌ധ സമിതിയാണ് ഇടക്കാല റിപ്പോർട് സുപ്രീം കോടതിയ്‌ക്ക് കൈമാറിയത്. മുദ്രവച്ച കവറിലാണ് ഇടക്കാല റിപ്പോർട് സുപ്രീം കോടതിയിൽ എത്തിച്ചത്. വിശദമായ പരിശോധന നടത്തി അന്വേഷണം പൂർത്തിയാക്കാൻ സമിതി കൂടുതൽ സമയം തേടിയേക്കുമെന്നാണ് സൂചന. ഇതിലും വെള്ളിയാഴ്‌ച തീരുമാനം ഉണ്ടായേക്കും.
Read Also: ഐഎസ്എൽ; മുംബൈ സിറ്റി ഇന്ന് ഈസ്‌റ്റ് ബംഗാളിനെതിരെ