ഹെലികോപ്റ്റർ തകർന്ന് മരിച്ച സൈനികരുടെ പോസ്‌റ്ററിൽ രാഹുലിന്റെ ചിത്രവും; വിമർശനവുമായി ബിജെപി

By Desk Reporter, Malabar News
Rahul-Gandhi’s-photo-with-poster-of-chopper-crash-martyrs
ബിജെപി വക്‌താവ്‌ ഷെഹ്‌സാദ് പൂനവല്ല ട്വിറ്ററിൽ പങ്കുവെച്ച, ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികർക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവുമുള്ള പോസ്‌റ്റർ
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനികരോട് കോൺഗ്രസ് പാർട്ടി അനാദരവ് കാണിച്ചുവെന്ന ആരോപണവുമായി ബിജെപി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള സൈനിക ഉദ്യോഗസ്‌ഥരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പോസ്‌റ്ററിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഉൾപ്പെടുത്തിയതിനെ ആണ് ബിജെപി വിമർശിച്ചത്.

“നാണമില്ലാത്ത കോൺഗ്രസ് പാർട്ടി രക്‌തസാക്ഷികളുടെ ചിത്രങ്ങൾക്ക് ഒപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും ശ്രദ്ധാഞ്‌ജലി ചുവരിൽ സ്‌ഥാപിച്ചിരിക്കുന്നു. ഇവിടെയും പരിവാർ ഭക്‌തി [കുടുംബ ആരാധന] ഇല്ലാതെ അവർക്ക് സൈനികരെ ആദരിക്കാൻ കഴിയില്ല.”- ബിജെപി ദേശീയ വക്‌താവ്‌ ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്‌തു.

“സായുധ സേനയെ അനാദരിക്കുന്ന ഡിഎൻഎ ആണ് കോൺഗ്രസിന് ഉള്ളത്. ബിപിൻ റാവത്ത് ജിയെ അവർ ‘സഡക് കാ ഗുണ്ടാ’ എന്നാണ് വിളിച്ചിരുന്നത്,” പൂനവല്ല കൂട്ടിച്ചേർത്തു. 2017ൽ ജനറൽ ബിപിൻ റാവത്തിനെ സഡക് കാ ഗുണ്ട (തെരുവിലെ ഗുണ്ട) എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിളിച്ചിരുന്നു. അദ്ദേഹം പിന്നീട് ഇതിൽ മാപ്പ് പറഞ്ഞിരുന്നു. ഇത് പരാമർശിച്ചാണ് പൂനവല്ലയുടെ പ്രസ്‌താവന.

1971ലെ യുദ്ധത്തിന്റെ 50ആം വാർഷികത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സംഘടിപ്പിച്ച കോൺഗ്രസ് പരിപാടിയിലാണ് പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്‌ച പരിപാടിയെ അഭിസംബോധന ചെയ്യാനാണ് തീരുമാനിച്ചത്.

ഡിസംബർ 8നാണ് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ തകർന്ന് വീണത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്‌ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും 12 മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

Most Read:  ‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE