ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെകെ രാഗേഷ്, മുസ്‌ലിം ലീഗിലെ അബ്‌ദുൾ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.
Read also: കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ