ന്യൂഡെല്‍ഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകള്‍ക്ക് എതിരെ യുപിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരെ തിരിക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്. അത്തരം വിഘടന ശക്‌തികളെ പരാജയപ്പെടുത്താനായി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനുള്ള സമയമാണിത്’, രാഹുല്‍ പറഞ്ഞു.
The attack in UP on nuns from Kerala is a result of the vicious propaganda run by the Sangh Parivar to pitch one community against another and trample the minorities.
Time for us as a nation to introspect and take corrective steps to defeat such divisive forces.
— Rahul Gandhi (@RahulGandhi) March 24, 2021
ഈ മാസം 19ന് ഡെൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡെൽഹി പ്രോവിൻസിലെ രണ്ടു കന്യാസ്‍ത്രീകൾക്കും രണ്ട് വിദ്യാർഥിനികൾക്കും നേരെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.
ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും സംഘപരിവാർ പ്രവർത്തകർ കന്യാസ്‍ത്രീകളെ അക്രമിച്ചെന്നാണ് റിപ്പോർട്. അക്രമികളെ അറസ്‌റ്റ് ചെയ്‌ത് മാറ്റാന്‍ ശ്രമിക്കാതെ പോലീസ് കന്യാസ്‍ത്രീ സംഘത്തെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുക ആയിരുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
Read also: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്‌സഭയിൽ
UP യിൽ കന്യാസ്ത്രീകളെ ആക്രമിച്ചു എന്നുള്ളത് വ്യാജ വാർത്ത…??