ആർ ബിന്ദുവിന്റെ ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനം; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

By Syndicated , Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് സത്യപ്രതിജ്‌ഞാ ലംഘനമെന്ന് രമേശ് ചെന്നിത്തല. അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

സർവകലാശാലയിലെ രാഷ്‌ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്‌ഥാനം ഒഴിയാൻ തയ്യാറാകുന്ന ഗവർണറുടെ നടപടി കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സംഭവിക്കുന്നത്. ഗവർണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉള്ളതാണെന്നും ചെന്നിത്തല പറയുന്നു.

“വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് പറഞ്ഞ ഗവർണർ ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് സമ്മർദ്ദം ചെലുത്തിയതെന്ന് വ്യക്‌തമാണ്‌”- ചെന്നിത്തല കത്തിൽ ആരോപിച്ചു. അതിനാൽ മന്ത്രിയെ പുറത്താക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

അതേസമയം വിസി പുനര്‍നിയമനത്തിന് എതിരായ ഹരജി ഫയലിൽ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‍റ്റിസ് അമിത് റാവലിന്റേതാണ് നടപടി. സംസ്‌ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഹരജിക്കാരുടെ തീരുമാനം.

Read also: കണ്ണൂർ വിസി പുനര്‍നിയമനം; ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE