തിരുവനന്തപുരം : സംസ്‌ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയടക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സർക്കാർ, സ്വകാര്യ, സഹകരണ, ഇഎസ്ഐ ആശുപത്രികളുമായി സഹകരിച്ചാകും പ്രവർത്തനം. ദുരന്തനിവാരണ അതോറിറ്റി, ഫയർ ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, ആശുപത്രി മാനേജ്മെന്റ് എന്നിവർ അടങ്ങിയതാകും റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്.
സംസ്‌ഥാനത്ത് ഗുരുതരാവസ്‌ഥയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും, ഓക്‌സിജൻ ആവശ്യമായ രോഗികളുടെ എണ്ണം കൂടുന്നതും കണക്കിലെടുത്താണ് പുതിയ നടപടി. എത്രയും വേഗം സംസ്‌ഥാനത്ത് റാപ്പിഡ് സേഫ്റ്റി ഓഡിറ്റ് നടത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
ഇവക്കൊപ്പം തന്നെ തീപ്പിടിത്തം വെള്ളപ്പൊക്കം മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതകളുള്ള ആശുപത്രികൾ, പ്രദേശങ്ങൾ എന്നിവ കണ്ടെത്തുന്നതും ഓഡിറ്റിന്റെ മറ്റൊരു ലക്ഷ്യമാണ്. ഓക്‌സിജൻ ഉപഭോഗം, വൈദ്യുതി തടസം തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് മറ്റ് സംസ്‌ഥാനങ്ങളിൽ ഉണ്ടായ ദുരന്തങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനുമാണ് ഇപ്പോൾ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Read also : സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും