തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷന്‍ വിതരണം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താറുമാറായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഉൽസവകാല സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം. ഏഴുമാസമായി കമ്മീഷന്‍ തുക കുടിശ്ശിക ആണെന്നും ഡീലര്‍മാർ പറഞ്ഞു.
ഉൽസവകാല ആനുകൂല്യമായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തുന്നത് നിലച്ച അവസ്‌ഥയിലാണെന്ന് പരാതിയിൽ പറയുന്നു. അവശേഷിക്കുന്ന സ്‌റ്റോക്ക് കൂടി തീര്‍ന്നാല്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധി രൂപപ്പെടുമെന്നും ഇവർ പറയുന്നു.
കൂടാതെ നീല, വെള്ള കാര്‍ഡ് ഉടമകളായ ഗുണഭോക്‌താക്കളില്‍ 70% പേര്‍ക്കും മാര്‍ച്ച് മാസത്തെ കിറ്റുകള്‍ ലഭിക്കാനുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
കമ്മീഷന്‍ തുക ഏഴുമാസമായി കുടിശ്ശിക ആണെന്ന് ചൂണ്ടിക്കാട്ടിയ വ്യാപാരികൾ നിരന്തരമായി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ സാധാരണ റേഷന്‍ വിതരണത്തെ പോലും ബാധിക്കുന്നതായും വ്യക്‌തമാക്കി.
Read Also: കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്