തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത ഉണ്ട്. ഇത് കേരളത്തിലുടനീളം ശക്തമായ മഴ പെയ്യാന്‍ കാരണമായേക്കും. അതിനാല്‍ ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. ഒപ്പം തന്നെ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളിലും മലയോര ഗ്രാമങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് മുന്നൊരുക്കങ്ങള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കുന്നതിനെ തുടര്‍ന്ന് ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്ന ആളുകള്‍ അവിടെ നിന്നും മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : കേരളത്തിൽ 34 ലക്ഷം അതിഥി തൊഴിലാളികൾ; കൃത്യമായ രേഖകളില്ലാതെ നിരവധി പേർ
അതിതീവ്ര മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സേനകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും കരസേനാ, ഡിഫന്‍സ് സര്‍വീസ് കോർപ്‌സ്, നേവി,ഐടിബിപി എന്നീ കേന്ദ്ര സേനകളും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമായിട്ടുണ്ട്.
മലയോര പ്രദേശങ്ങളില്‍ മഴ കനക്കാന്‍ സാധ്യത അറിയിച്ചതോടെ അവിടേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. കടലേറ്റഭീഷണി ഉള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കൂടുത ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ നിന്നും മാറി താമസിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read also : ക്രിസ്‌പ് ആര്‍; കോവിഡ് പരിശോധനക്ക് പുത്തന്‍ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്