ഉത്തര്‍പ്രദേശ്: വിവാഹ ആവശ്യത്തിനായി മാത്രമുള്ള മത പരിവര്‍ത്തനം നിയമപരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യത്യസ്‌ത മതത്തിലുള്ള ദമ്പതികളുടെ അപേക്ഷ തള്ളിയ കോടതി മൊഴി രജിസ്‌റ്റര്‍ ചെയ്യാനായി ഇരുവരോടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ദാമ്പത്യജീവിതത്തില്‍ ഇടപെടുന്നത് തടയാന്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ദമ്പതികളുടെ ആവശ്യവും കോടതി പരിഗണിച്ചില്ല.
പ്രിയാന്‍ഷി എന്ന സമ്രീന്റെ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. 2020 ജൂണ്‍ 29 ന് ഹിന്ദുമതം സ്വീകരിച്ച ഇവര്‍ ജൂലൈ 31 നാണ് ഹിന്ദു മതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്‌തത്. ഇതില്‍ നിന്നും വിവാഹത്തിനായി മാത്രമാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയതെന്ന് വ്യക്‌തമാണെന്ന് കോടതി നിരീക്ഷിച്ചു.
Read Also: പോരാട്ടം ബിജെപിക്ക് എതിരെയാണ്, രാജ്യത്തിന് എതിരെയല്ല; ഒമർ അബ്‌ദുള്ള
നൂര്‍ ജഹാന്‍ ബീഗം കേസിലെ വിധി ഉദ്ധരിച്ച കോടതി, വിവാഹത്തിനായി മത പരിവര്‍ത്തനം നടത്തുന്നത് സാധുതയുള്ളതല്ലെന്ന് വ്യക്‌തമാക്കി. നൂര്‍ ജഹാന്‍ ബീഗം കേസില്‍ വിവാഹത്തിനായി ഇസ്‌ലാം മതം സ്വീകരിച്ച ഹിന്ദു പെണ്‍കുട്ടിയോട് വിശ്വാസമില്ലാതെ മതം മാറാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഖുറാന്‍ ഉദ്ധരിച്ചായിരുന്നു കോടതി വിധി.