സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി

By News Desk, Malabar News
Muslim League has announced its candidates
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിയുടെ കാരണം. രാജിവച്ചവരില്‍ പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്‌ടിയു സംസ്‌ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ കെകെ ഹംസയാണ് ഒരാള്‍.

Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു

ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വാര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെച്ചു. മുസ്‌ലിം  ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം കെപി ഉമ്മര്‍ ഉള്‍പ്പെടെ ഇരുപതോളം പേരാണ് രാജിവെച്ചത്. ഇതിന് പുറമെ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1, 5, 6, 3 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികള്‍ രാജിവെച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് , സെക്രട്ടറി ഉള്‍പ്പടെ 26 ലധികം പേരുടെ കൂട്ടരാജി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE