തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

By Staff Reporter, Malabar News
kerala rain_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇന്ന് അര്‍ധരാതി മുതല്‍ കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നോടെ കന്യാകുമാരി തീരത്തെത്തുമെന്നും കേരളത്തില്‍ കാറ്റിന്റെ ശക്‌തി വരും മണിക്കൂറിലറിയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിസംബര്‍ രണ്ടിന് സംസ്‌ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കലാവസ്‌ഥാ നിരീക്ഷകരുടെ പ്രവചനം. കരയില്‍ ശക്‌തമായ കാറ്റിനും അതി തീവ്ര മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ക്യാമ്പുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ നേവിയോടും കോസ്‌റ്റ് ഗാര്‍ഡിനോടും കപ്പലുകള്‍ കേരള തീരത്ത് സജ്ജമാക്കാനും വ്യോമസേനയോട് വിമാനങ്ങള്‍ സജ്ജമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത ലൈനുകളുടെ അറ്റകുറ്റപ്പണിക്ക് കെഎസ്ഇബിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE