‘ഐഫോണ്‍ വാങ്ങിയിട്ടില്ല’; നിയമ നടപടിക്ക് ഒരുങ്ങി രമേശ് ചെന്നിത്തല

By News Desk, Malabar News
kerala image_malabar news
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് അത് സമ്മാനമായി നല്‍കിയെന്നുമുള്ള യൂണിടാക് എം.ഡിയുടെ ആരോപണത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം എന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. കോണ്‍സുലേറ്റിലെ ചടങ്ങില്‍ വന്നവര്‍ക്കെല്ലാം അവര്‍ കൂപ്പണ്‍ കൊടുത്തിരുന്നു. നറുക്കെടുപ്പില്‍ ചിലര്‍ക്ക് സമ്മാനം കൊടുക്കണമെന്ന് പറഞ്ഞു. നറുക്കെടുപ്പിലെ വിജയികള്‍ക്ക് മൊബൈല്‍ ഫോണ്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം സമ്മാനമായി നല്‍കുക മാത്രമാണ് ചെയ്തത്. അതില്‍ ആര്‍ക്കൊക്കെയാണ് സമ്മാനം കിട്ടിയത് എന്ന് പോലും അറിയില്ല’- അദ്ദേഹം പറഞ്ഞു. സി.പി.എം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Entertainment News: ‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം മമ്മൂട്ടി പ്രകാശനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE