തിരുവനന്തപുരം: ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്‌ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ. ആര്‍എസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്‍തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെകെ ബലറാം അയച്ച നോട്ടീസ് വിചിത്രമാണെന്ന് വിഡി സതീശൻ പറഞ്ഞു. ആർഎസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കർ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയിൽ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമർശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350ആം പേജിലാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാൽ പ്രസ്‌താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്‍തത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്‌താവന. സജി ചെറിയാന്‍ പറഞ്ഞ വാക്കുകൾ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ ഇല്ലെന്നാണ് ആര്‍എസ്എസ് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്.
Read Also: വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം