ന്യൂഡെൽഹി: സ്‌പുട്‌നിക് വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗസ്‌റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡിബി വെങ്കടേഷ് വർമ്മ പറഞ്ഞു.
ലോകത്തെ മൊത്തം സ്‌പുട്‌നിക് വാക്‌സിൻ ഡോസുകളുടെ 65 മുതൽ 70 ശതമാനം വരെ ഇന്ത്യയിലായിരിക്കും നിർമിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ 85 കോടി ഡോസ് വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനാണ് പദ്ധതിയെന്ന് വർമ്മ പറഞ്ഞു. ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് റഷ്യ ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകൾ ഇന്ത്യക്ക് നൽകിയിട്ടുണ്ട്. അതിന്റെ വിതരണം കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ ആരംഭിക്കുകയും ചെയ്‌തു.
Read Also: കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ