മകരവിളക്ക് ഉല്‍സവം; ശബരിമല നട ഡിസംബര്‍ 30ന് തുറക്കും

By Team Member, Malabar News
Sabarimala
Representational image
Ajwa Travels

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം തീയതി വൈകുന്നേരം 5 മണിയോടെ നട തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക് ഉല്‍സവം.

മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നതോടെ ശബരിമലയില്‍ കോവിഡ് പരിശോധനക്കായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കി. ദർശനത്തിനെത്തുന്ന ഭക്‌തജനകളുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവൂ എന്ന ഹൈക്കോടതിയുടേയും, ആരോഗ്യവകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണിത്. നിലക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധന സംവിധാനം ഇല്ലാത്തതിനാലും, കാലതാമസം ഉണ്ടാകുന്നതിനാലും ആര്‍ടി ലാബ്, എക്‌സ്‍പ്രസ് നാറ്റ് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

ശബരിമലയില്‍ ജോലിക്കായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഉള്‍പ്പടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാല തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 390 ആണ്. ഇവരില്‍ 289 ആളുകള്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്‌തിരുന്ന ജീവനക്കാരാണ്. ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടകരില്‍ 96 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു. മകരവിളക്ക് സമയത്ത് പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്‌തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

Read also : കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE