തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ–സംസ്‌ഥാന പാതകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം താലൂക്കിലെ പ്രധാന ടൗണുകളിലും മറ്റും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് നിയമലംഘനങ്ങൾക്ക് എതിരെ നടപടി. ഫിറ്റ്‌നസ്, ഇൻഷുറൻസ് എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. 23000 രൂപയാണ് പിഴ ഈടാക്കിയത്.
Most Read: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു